
ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് തെക്കുഭാഗത്തായി ഭൂതത്താൻകാവ് സ്ഥിതിചെയ്യുന്നു. ഭക്തജനങ്ങൾ ഉദ്ധിഷ്ടകാര്യസിദ്ധിക്കായി ഭൂതത്താന്‍ അപ്പൂപ്പന് നാളികേരം ഉടയ്ക്കുന്നതാണ് ഭൂതത്താന്‍കാവിലെ പ്രധാന വഴിപാട്. ഭൂതത്താനെ കൂടാതെ, ഇണ്ടിളയപ്പന്‍ , ഗന്ധർവ്വന്‍, യക്ഷിയമ്മ എന്നീ ദേവകളെയും കാവില്‍ ആരാധിച്ചുവരുന്നു.
അന്യമായിക്കൊണ്ടിരിക്കുന്ന ദശപുഷ്പങ്ങളും ജന്മനക്ഷത്ര വൃക്ഷങ്ങളും നട്ടു പരിപാലിച്ചുവരുന്നു. ഭക്തജനങ്ങൾക്ക് ജന്മനക്ഷത്രവൃക്ഷങ്ങൾക്ക് ജലധാര നടത്താനുള്ള സൗകര്യം കാവില്‍ ഒരുക്കിയിട്ടുണ്ട്. ബാധദോഷം അകറ്റാന്‍ ഭക്തജനങ്ങൾ യക്ഷിയമ്മയ്ക്കു കരിവള നേർച്ചയായി സമർപ്പിക്കാറുണ്ട്.